Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Beaten Up

മഫ്‌തിയിൽ എത്തിയവരോട് ഐഡി കാർഡ് ചേദിച്ച യുവാവിന് മർദനം; നാലു പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് കോടതി

കൊല്ലം: പോലീസ് ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് മഫ്‌തിയിൽ എത്തിയവരോട് ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെട്ട യുവാവിനെ മർദിച്ച് കള്ളക്കേസിൽ കുടുക്കിയെന്ന പരാതിയിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ഉൾപ്പെടെ നാലു പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് കോടതി. കുണ്ടറ പോലീസ് സ്റ്റേഷനിലെ മുൻ എസ്എച്ച്ഒയും സർക്കിൾ ഇൻസ്പെക്‌ടറുമായിരുന്ന രതീഷ്, സബ് ഇൻസ്പെക്ടർ അമ്പരീഷ്, സിവിൽ പോലീസ് ഓഫീസർമാരായ അരുൺ, മനു എന്നിവരുൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് കേസെടുത്തത്.

കരിക്കോട് സ്വദേശി സനിലാലിന്‍റെ പരാതിയിൽ കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി -I ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്‌ത് സമൻസ് അയയ്ക്കാൻ ഉത്തരവിടുകയായിരുന്നു. 2023 മാർച്ച് 13ന് രാത്രി എട്ടോടെയായിരുന്നു സംഭവം.

കരിക്കോട് ടികെഎം ആർട്ട്സ് ആൻഡ് സയൻസ് കോളജിന് സമീപമുള്ള ഒരു വീട്ടിൽ സബ് ഇൻസ്പെക്ടർ അമ്പരീഷും സിവിൽ പോലീസ് ഉദ്യോഗസ്ഥരായ അരുണും മനുവും മറ്റ് പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് മഫ്‌തിയിൽ അപ്രതീക്ഷിതമായി കയറിച്ചെന്നു. ഇവരെ കണ്ട് വീട്ടിലുണ്ടായിരുന്ന സ്ത്രീകൾ ഭയന്ന് നിലവിളിച്ചു. അവിടേക്കെത്തിയ സിനിലാൽ ഇവർ പോലീസ് ഉദ്യോഗസ്ഥരാണെന്ന് തെളിയിക്കുന്ന ഔദ്യോഗിക തിരിച്ചറിയൽ കാർഡ് കാണിക്കാൻ ആവശ്യപ്പെട്ടു. ഇതോടെ യുവാവിനെ സംഘം ക്രൂരമായി മർദിച്ചു.

ശേഷം അനധികൃതമായി കസ്റ്റഡിയിലെടുക്കുകയും കള്ളക്കേസിൽ കുടുക്കി ജയിലിലടയ്ക്കുകയും ചെയ്‌തുവെന്നായിരുന്നു പരാതി. ഉദ്യോഗസ്ഥർ തങ്ങളുടെ അധികാര പരിധി ലംഘിച്ച് മറ്റൊരു പോലീസ് സ്റ്റേഷൻ പരിധിയിൽ നിയമപരമായ അധികാരമോ ഔദ്യോഗിക ചുമതലയോ ഇല്ലാതെ പ്രവർത്തിച്ചതായും പൗരൻ ആവശ്യപ്പെട്ടിട്ടും ഔദ്യോഗിക തിരിച്ചറിയൽ രേഖ കാണിക്കാൻ തയാറാകാതിരുന്നത് അധികാരദുരുപയോഗത്തിന്‍റെയും നിയമലംഘനത്തിന്‍റെയും ഭാഗമാണെന്നും പരാതിയിൽ പറയുന്നു.

സാക്ഷ്യമൊഴികളും ഡിജിറ്റൽ തെളിവുകളും പരിശോധിച്ച കോടതി പ്രാഥമികമായി കേസെടുക്കാൻ തക്ക സാഹചര്യമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പരാതി ഫയലിൽ സ്വീകരിച്ച് പ്രതികൾക്കെതിരെ ക്രിമിനൽ നടപടികൾ ആരംഭിക്കാൻ ഉത്തരവിട്ടത്.

Kerala

രണ്ടാമതും ടച്ചിംഗ്സ് ചോദിച്ചതിന് യുവാവിനെ ബാര്‍ ജീവനക്കാര്‍ മര്‍ദിച്ചതായി പരാതി

കൊച്ചി: രണ്ടാമതും ടച്ചിംഗ്സ് ചോദിച്ചതിന് യുവാവിനെ ബാര്‍ ജീവനക്കാര്‍ മര്‍ദിച്ചതായി പരാതി. പരിക്കേറ്റ തലക്കോട് സ്വദേശി അനന്തുവിന്‍റെ പരാതിയില്‍ പോലീസ് കേസെടുത്തു. ഇയാൾ നിലവിൽ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

അനന്തുവിനൊപ്പമുണ്ടായിരുന്ന അനോജിനും മര്‍ദ്ദനത്തില്‍ പരിക്കുണ്ട്. ബുധനാഴ്ച രാത്രി തുപ്പംപടിയിലെ ബാറിലാണ് സംഭവം. മദ്യപിക്കാനെത്തിയ യുവാക്കൾ രണ്ടാമതും ടച്ചിങ്സ് ചോദിച്ചത് ഇഷ്ടപ്പെടാത്ത ജീവനക്കാർ അസഭ്യം പറഞ്ഞതും ചോദ്യം ചെയ്തതുമാണ് തർക്കത്തിനു കാരണം.

തർക്കത്തിനിടെ സംഘം ചേർന്നെത്തിയ ബാർ ജീവനക്കാർ യുവാക്കളെ ബിയർ കുപ്പി ഉപയോഗിച്ചു മർദിച്ചെന്നാണ് പരാതി. ബിയർ കുപ്പിക്ക് തലയ്ക്ക് അടിയേറ്റ് അനന്തു ബോധരഹിതനായി വീണു. അടിയേറ്റുവീണ അനന്തുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം ബാർ ജീവനക്കാർ മടങ്ങി.

ഒപ്പം ആളില്ലാത്തതിനാൽ അനന്തുവിനെ സ്വകാര്യ ആശുപത്രി അധികൃതർ എറണാകുളം മെഡിക്കൽ കോളജിലേക്കു മാറ്റി. തലയിൽ ഗുരുതര പരിക്കുണ്ടായിരുന്നതിനാൽ പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി എത്തിക്കുകയായിരുന്നു.

Kerala

പത്തനംതിട്ടയില്‍ പ്ലസ് ടൂ വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റ സംഭവം; പോലീസ് കേസെടുത്തു

പത്തനംതിട്ട: എഴുമറ്റൂരില്‍ പ്ലസ് ടൂ വിദ്യാര്‍ഥിയെ സഹപാഠികള്‍ മര്‍ദിച്ച സംഭവത്തില്‍ പെരുമ്പെട്ടി പോലീസ് കേസെടുത്തു. രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് നടപടി.

മാക്കാട് ഊന്നുകല്ലില്‍ പുത്തന്‍വീട്ടില്‍ അഭിനവിന് മര്‍ദനമേറ്റെന്ന പരാതിയിലാണ് കേസ്. എഴുമറ്റൂര്‍ ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥിയായ അഭിനവിനെ സഹപാഠികള്‍ മര്‍ദിച്ചെന്നായിരുന്നു പരാതി.

അഞ്ച് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് സ്റ്റാഫ് റൂമിന് മുന്നില്‍വച്ച് ആക്രമിക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. അഭിനവിന്‍റെ കണ്ണിലും ചെവിയിലും നെറ്റിയിലും സാരമായി പരിക്കേറ്റിരുന്നു.

Latest News

Corehub Up